ബോധപൂർവം മാലിന്യം തള്ളുന്ന ശ്രമം റെയില്‍വേ നടത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും, മനുഷ്യവിസർജ്യം അടക്കം തോട്ടിലേക്ക് റെയില്‍വേ ഒഴുക്കിവിടുകയാണെന്നും ആര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ കയറി അന്വേഷിക്കാൻ മുമ്പ് എതിര്‍പ്പുകളുണ്ടായിരുന്നുവെന്ന് മേയർ അറിയിച്ചു. മാലിന്യം നീക്കാത്തതിൽ റെയിൽവേയുടെ അനാസ്ഥയെക്കുറിച്ച് വിശദീകരണം തേടുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. റെയിൽവേയോട് റൂട്ട് മാപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച വലിയതാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ആമയിഴഞ്ചാൻ തോട്ടിലെ രക്ഷാപ്രവർത്തനം
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘവും കൂടുതൽ ഫയർ ഫോഴ്സ് സംവിധാനവും എത്തിച്ച്, ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതിനുള്ള ശ്രമങ്ങൾ കർശനമാക്കുമെന്ന് മന്ത്രി അറിയിച്ചു. വെള്ളം മലിനമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്നും വിദഗ്ധ ചികിത്സ നൽകുമെന്നും മന്ത്രി
