Home India നിറയെ ചുവന്ന പൂക്കൾ, സിപിഐ പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

നിറയെ ചുവന്ന പൂക്കൾ, സിപിഐ പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

0
139

മാസങ്ങളോളം നീണ്ട ഒരുക്കങ്ങൾക്ക് ശേഷം ചണ്ഡീഗഢ് ഇന്ന് ചരിത്ര മുഹൂർത്തത്തിലേക്ക്. നഗരം മുഴുവൻ ചുവന്ന പതാകകളിലും കലാനിർമ്മിതികളിലും നിറഞ്ഞു. അടുത്ത നാല് ദിവസം മുഴുവൻ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത് സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസാണ്.
പ്രതിനിധികൾ ഭൂരിഭാഗവും എത്തിക്കഴിഞ്ഞതായി സംഘാടക സമിതി അറിയിച്ചു.
“നാടൊന്നാകെ ഒരേ മനസോടെ ഒന്നിച്ച പ്രചാരണ പ്രവർത്തനങ്ങളാണ് നടന്നത്” — സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം അമർജിത്ത് കൗർ, ജനറൽ കൺവീനർ ബന്ത് സിങ് ബ്രാർ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.

ആയിരങ്ങളെ അണിനിരത്തിയുള്ള പൊതുസമ്മേളനത്തോടെ സിപിഐ 25-ാ-ാം പാർടി കോൺഗ്രസിന് ഞായറാഴ്‌ച തുടക്കമാകും. പകൽ 11ന് മൊഹാലിയിലെ അജിത് സിങ് നഗറിൽ നടക്കുന്ന സമ്മേളനത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉൾപ്പെടെയുള്ള അഖിലേന്ത്യാ നേതാക്കൾ പങ്കെടുക്കും. സ്വാതന്ത്ര്യസമര പോരാളി ഉദ്ദം സിങ്ങിന്റെ ജന്മനാടായ സുനാമിൽനിന്നാണ് സമ്മേള നഗറിൽ ജ്വലിപ്പിക്കാനുള്ള ദീപശിഖയെത്തുക.

തിങ്കൾ രാവിലെ സമ്മേളന നഗരിയായ ചണ്ഡിഗഡിലെ എസ് സുധാകർ റെഡ്ഡി നഗറിൽ ഭഗത് സിങ്ങിൻ്റെ അനന്തരവൻ പ്രൊഫ. ജഗമോഹൻ സിങ് ദേശീയ പതാക ഉയർത്തും. സിപിഐ മുതിർന്ന നേതാവ് ഭൂപീന്ദർ സാന്‌പർ പാർടി പതാക ഉയർത്തും. സമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനംചെയ്യും. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സമ്മേളനത്തെ അഭിവാദ്യംചെയ്യും. സിപിഐ (എംഎൽ-)ലിബറേഷൻ, ഫോർവേർഡ് ബ്ലോക്, ആർഎസ്‌പി തുടങ്ങിയ പാർടികളുടെ നേതാക്കളും പങ്കെടുക്കും.

എസ് സുധാകർ റെഡ്ഡി നഗറിലെ അതുൽ കുമാർ അഞ്ജാൻ നഗറിൽ പ്രതിനിധി സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 800ൽ അധികം പ്രതിനിധികളാണ് പങ്കെടുക്കും. കരട് രാഷ്ട്രീയ പ്രമേയം, സംഘടനാ റിപ്പോർട്ട്, അവലോകന റിപ്പോർട്ട് എന്നിവ അവതരിപ്പിക്കും. വൈകിട്ട് പലസ്‌തീനും ക്യൂബയ്ക്കും ഐക്യദാർഢ്യമറിയിച്ച് പ്രത്യേക യോഗം സംഘടിപ്പിക്കും. പലസ്തീൻ, ക്യൂബ രാജ്യങ്ങളിലെ സ്ഥാനപതിമാർ പങ്കെടുക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചർച്ച തുടരും. പ്രമേയങ്ങങ്ങൾ അവതരിപ്പിക്കും. സമാപന ദിവസമായ വ്യാഴാഴ്‌ച ദേശീയ കൗൺസിൽ, എക്സിക്യൂട്ടീവ്, സെക്രട്ടറിയറ്റ് എന്നിവ രൂപീകരിക്കും.