24.8 C
Kerala
Sunday, April 27, 2025

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി....

എടിഎം കവർച്ച: പ്രതികൾ കേരളത്തിലെത്തിയത് വിമാനത്തിൽ, സൂത്രധാരൻ അക്രം; കൊല്ലപ്പെട്ടത് ട്രക്ക് ഉടമ

Keralaഎടിഎം കവർച്ച: പ്രതികൾ കേരളത്തിലെത്തിയത് വിമാനത്തിൽ, സൂത്രധാരൻ അക്രം; കൊല്ലപ്പെട്ടത് ട്രക്ക് ഉടമ

കേരളത്തിലെ എടിഎം കവർച്ചയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ പിടിയിലായ പ്രതികളിൽ രണ്ട് പേർ കവർച്ചയ്ക്കായി കേരളത്തിലെത്തിയത് വിമാന മാർഗ്ഗം. മൂന്ന് പേർ കാറിലും മറ്റുള്ളവർ ട്രക്കിലുമാണ് കേരളത്തിലെത്തിയത്. സംഘത്തിലെ ഒരാളായ മുബാറകിനെ നടന്ന സംഭവങ്ങളെക്കുറിച്ച് ഒരു അറിവുമില്ലെന്നും പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ട്രക്ക് ഉടമ സുമാനുദ്ദീൻ ആണെന്നും തമിഴ്‌നാട് പൊലീസ് അറിയിച്ചു.

എടിഎം കവർച്ചയുടെ മുഖ്യ സൂത്രധാരൻ മുഹമ്മദ് ഇക്രാമാണെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ കണ്ടെത്തി. ഏത് എടിഎം കവർച്ച നടത്തണമെന്നത് ഇക്രമാണ് തീരുമാനിച്ചതെന്ന് പ്രതികൾ മൊഴി നൽകി. പ്രതികൾ കഴിഞ്ഞ ദിവസം തൃശ്ശൂരിലെത്തിയതാണ്. സംഘത്തിലെ സബീർ കാന്തും സൗകിനുമാണ് വിമാന മാർഗ്ഗം കേരളത്തിലെത്തിയത്. സംഘത്തിലെ മറ്റൊരാളായ മുബാറക് ഇവിടങ്ങളിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ഒന്നുമറിയാത്തവനാണെന്ന് പൊലീസ് കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. ഹരിയാനയിലെ പൽവാൽ ജില്ലക്കാരായ ഇർഫാൻ, സഫീർഖാൻ, സഖ്വീൻ, മുബാറക് എന്നിവരും നൂഹ് ജില്ലയിൽ നിന്നുള്ള മുഹമ്മദ് അക്രം, അസീർ അലി, സുമാനുദ്ദീൻ എന്നിവരാണ് പ്രതികൾ. ഈ സംഘത്തിലെ സുമാനുദ്ദീൻ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അസീർ അലി പരിക്കേറ്റതിനാൽ ചികിത്സയിലാണ്. മറ്റു പ്രതികളുമായി വിശദമായ ചോദ്യം ചെയ്യൽ പൊലീസ് തുടരുകയാണ്.

കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എടിഎം കവർച്ചകളിലൊന്നാണ് തൃശ്ശൂരിൽ നടന്നത്. 20 കിലോമീറ്റർ പരിധിയിലെ മൂന്ന് എടിഎം കൗണ്ടറുകളിലാണ് കവർച്ച നടന്നത്. മോഷ്ടാക്കൾ ആകെ 68 ലക്ഷം രൂപ കവർന്നു. സിനിമാ രീതിയിൽ നടത്തിയ ഓപ്പറേഷനിലൂടെ, തമിഴ്‌നാട്ടിലെ നാമക്കലിൽ വെച്ചാണ് ഏഴ് പ്രതികളെയും പിടികൂടിയത്. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പ്രതി കൊല്ലപ്പെട്ടു.

രാവിലെ 2.10 നാണ് കവർച്ച തുടങ്ങിയത്. ഇരിങ്ങാലക്കുടയിലെ മാപ്രാണം എസ്ബിഐ എടിഎമ്മിലെത്തിയ മുഖംമൂടി ധരിച്ച സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തു. ഇവർ 33 ലക്ഷം രൂപ കവർന്നു. അപ്പോഴേക്കും ബാങ്ക് സർവറിൽ നിന്ന് എടിഎം തകർക്കപ്പെട്ടെന്ന വിവരം പൊലീസിന് ലഭിച്ചു. 2.45 ഓടെ പൊലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും മോഷ്ടാക്കൾ ഇതിനകം 20 കിലോമീറ്റർ അകലെക്കു കടന്നിരുന്നു.

പുലർച്ചെ 3.02 ന് തൃശ്ശൂർ നഗരത്തിലെ ഷൊർണൂർ റോഡിലെ മറ്റൊരു എസ്ബിഐ എടിഎമ്മിൽ ഇവർ 10 ലക്ഷം രൂപ കൂടി കവർന്നു. തുടർന്ന് കോലഴിയിലേക്ക് പോയ സംഘം സിസിടിവി ക്യാമറകളിൽ സ്പ്രേ അടിച്ചു, പിന്നെ എടിഎമ്മിൽ നിന്ന് 25.8 ലക്ഷം രൂപ കൂടി തട്ടിയെടുത്തു. പൊലീസ് രണ്ടാമത്തെ കവർച്ച നടന്ന സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഇവർ ഓടി രക്ഷപ്പെട്ടു.

തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാക്കൾ കാറ് കണ്ടെയ്‌നർ ലോറിക്കുള്ളിലേക്ക് കയറ്റി പാലക്കാട് അതിർത്തി കടന്നു പോയി. ഇതോടെ കേരള പൊലീസ് അയൽ സംസ്ഥാനങ്ങളിലെ പൊലീസിന് വിവരമറിയിച്ചു.

രാവിലെ 8:45-ഓടെ പ്രതികൾ ഒരു കണ്ടെയ്‌നർ ലോറിയിൽ സഞ്ചരിക്കുന്നതായി തമിഴ്‌നാട് പൊലീസിന് വിവരം ലഭിച്ചു. നാമക്കലിലെ കുമാരപാളയം ബൈപാസിൽ വച്ച് ലോറിക്ക് മുന്നിൽ പൊലീസ് കൈ കാട്ടി, പക്ഷേ വാഹനം നിർത്താതെ പോയി. ഇവർ പിന്തുടർന്നപ്പോഴാണ് ലോറിയിലെ മോഷണ സംഘത്തെ പിടികൂടിയത്.

കണ്ടെയ്‌നറിനുള്ളിൽ ഒരു കാർ ഉണ്ടെന്നും രണ്ട് പേർ ഒളിച്ചിരിക്കുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇവർ പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ ചെറുത്തു. ഡ്രൈവർ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവച്ച് ഇയാളെ പൊലീസ് വീഴ്ത്തി.

Check out our other content

Check out other tags:

Most Popular Articles