ബീഫ് കയറ്റുമതിയിൽ ലോകത്ത് ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇടം നേടി ഇന്ത്യ.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പ്രതിവർഷം ഏകദേശം 3.8 ബില്യൺ ഡോളർ (ഏകദേശം 34,177 കോടി രൂപ) വിദേശനാണ്യമാണ് ഇന്ത്യ ബീഫ് കയറ്റുമതിയിലൂടെ സമ്പാദിക്കുന്നത്.
ഇന്ത്യയിൽ ബീഫ് ഒരു ചൂടേറിയ രാഷ്ട്രീയ വിഷയമായിരിക്കെ, ഈ കണക്കുകൾ വലിയ വൈരുധ്യമാണ് പുറത്തുകൊണ്ടുവരുന്നത്.
അടുക്കളയിൽ പാകം ചെയ്യുന്ന ഭക്ഷണം വരെ ബീഫ് ആണോയെന്ന് പരിശോധിച്ച് ആളുകളെ ആക്രമിക്കുന്ന ഉത്തരേന്ത്യ തന്നെയാണ് ബീഫ് കയറ്റുമതിയിൽ മുൻപന്തിയിൽ നിൽക്കുന്നത് എന്നതാണ് ശ്രദ്ധേയമായ വസ്തുത.
കണക്കുകൾ പ്രകാരം, ഇന്ത്യയിലെ മൊത്തം ബീഫ് കയറ്റുമതിയുടെ ഏകദേശം 60 ശതമാനവും ഉത്തർപ്രദേശിൽ നിന്നാണ്.
‘ഗോസംരക്ഷണം’ എന്ന പേരിന്റെ മറവിൽ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ഓരോ വർഷവും ശതകോടികൾ ബീഫ് കയറ്റുമതിയിലൂടെ സമ്പാദിക്കുന്ന സംസ്ഥാനമാണ്.
ഗോമാതാവിന്റെ പേരിൽ രാഷ്ട്രീയ പ്രചാരണം നടത്തി സമൂഹത്തെ വിഭജിക്കുന്ന ബിജെപിയുടെ നിലപാടുകളും, അതേസമയം ബീഫ് കയറ്റുമതിയിൽ നിന്നുള്ള വൻ സാമ്പത്തിക നേട്ടങ്ങളും തമ്മിലുള്ള ഈ ഇരട്ടത്താപ്പ് തന്നെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്.



